50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Thursday, 10 February 2011

18

മുറ്റത്തെ തേന്മാവിന്‍ ചോട്ടിലായ് ഞാനിന്ന്
കളിമണ്ണിന്‍ കൊട്ടാരം കെട്ടി
അയലത്തെ തുമ്പയ്ക്ക് ആടി കളിയ്ക്കാന്‍
തേന്മാവില്‍ പൂഞ്ചേല് കെട്ടി

നയനങ്ങള്‍ മാനത്ത് നട്ടു ഞാന്‍ എന്‍റെ
മനതാരയലത്തേക്കിട്ടു
സായാഹ്ന സന്ധ്യയ്ക്ക്‌ ദീപം കൊളുത്തുവാന്‍
അവള്‍ വന്ന് അത് ചൂടി നിന്നു
തുളസിത്തറ വലം വെച്ചു (മുറ്റത്തെ)

ഉഷസ്സന്ധ്യ പൂത്തപ്പോള്‍ മാനം നിറയെ
ചിറകുള്ള സ്വപ്നങ്ങള്‍ കണ്ടു
കൈക്കുമ്പിള്‍ കൊണ്ടുള്ള തങ്ക തളികയില്‍
അവള്‍ കാണാന്‍ ഞാനവ കാത്തു
അത് കണ്ടവള്‍ കണ്ണടച്ചു (മുറ്റത്തെ)

No comments:

Post a Comment